വഴിവക്കിലേത്
മാമ്പഴച്ചൂരോ
മഴക്കാലത്തേത്
രാക്കുളിരോ
കടല്‍ക്കരയിലേത്
ഉപ്പുരസമോ
പുഴവക്കിലേത്
കണ്ണുനീര്‍ത്തെളിമയോ
എന്തുമാകട്ടെ...
റയില്‍വേ സ്റ്റേഷനിലെ പ്രണയം
വണ്ടിയെത്തുന്നതിനു മുന്‍പുള്ള
പാളങ്ങളുടെ വിറയലാണ്...
ഒരിക്കലും ശബ്ദിക്കാനാകാത്ത
നട്ടിന്റെയും ബോള്‍ട്ടിന്റെയും
തുരുമ്പു ഗന്ധമാണ്...
ഓരോ
ആരോഹണാവരോഹണത്തിനു ശേഷവും
നിറയുന്ന ശൂന്യതയില്‍
കാത്തുനില്‍പ്പിന്റെ
കാലുകടച്ചിലാണ്...