Monday, 30 January 2012

പ്രണയം


വഴിവക്കിലേത്
മാമ്പഴച്ചൂരോ
മഴക്കാലത്തേത്
രാക്കുളിരോ
കടല്‍ക്കരയിലേത് 
ഉപ്പുരസമോ
പുഴവക്കിലേത് 
കണ്ണുനീര്‍ത്തെളിമയോ
എന്തുമാകട്ടെ...

റയില്‍വേ സ്റ്റേഷനിലെ പ്രണയം
വണ്ടിയെത്തുന്നതിനു മുന്‍പുള്ള 
പാളങ്ങളുടെ വിറയലാണ്...
ഒരിക്കലും ശബ്ദിക്കാനാകാത്ത
നട്ടിന്റെയും  ബോള്‍ട്ടിന്റെയും
തുരുമ്പു ഗന്ധമാണ്...
ഓരോ 
ആരോഹണാവരോഹണത്തിനു  ശേഷവും 
നിറയുന്ന ശൂന്യതയില്‍
കാത്തുനില്‍പ്പിന്റെ
കാലുകടച്ചിലാണ്...