ജോലിയില്‍നിന്ന്
' പിരിച്ചു ' വിട്ടപ്പോഴാണ്,
വാരിയെല്ലിന്റെ ഒച്ചകേട്ടത്.
കൂലിയില്ലാതെ
' തിരിച്ചു ' വന്നപ്പോഴാണ്,
വീട്ടുപെണ്ണിന്റെ തല തിരിഞ്ഞത്.
പിരിഞ്ഞ ദേഹവും തിരിഞ്ഞ തലയുമായ്
പിന്നിലേക്കാണ് നടന്നുപോയതും.
ഒരു കയറിന്റെ ബലം കൊടുത്താണ്
മുകളിലേക്കൊന്നു കയറിച്ചെന്നതും..
ഇനി,
പിരിഞ്ഞ തലയുള്ള തിരിഞ്ഞ ദേഹത്തെ
തിരിച്ചിറക്കുക..
പിരിവെടുക്കുക...
പറഞ്ഞുനില്‍ക്കാതെ.. കരഞ്ഞു തീര്‍ക്കാതെ..
കരിഞ്ഞു തീരുമ്പോള്‍...
പിരിഞ്ഞുപോവുക ....