പാടവരമ്പിലേക്ക് തിരിച്ച
താമരവില്ലുകളുള്ള
തപാൽക്കുടയോട് ചിരിച്ച്
മഴയിൽ തുള്ളിച്ചാടി
പുള്ളിക്കുട
മുറ്റത്തെത്തിയപ്പോൾ,
പൂമുഖത്തിണ്ണയിൽ
മുറുക്കിച്ചുവന്നിരുന്ന
പഴംകുട മൊഴിഞ്ഞു.
'പോയി മേക്കഴുക്'...
ആസകലം മണ്ണും ചളിയും'
പാതി നിവരാനാവാതെ
അടുക്കള ജനാലയിലൂടെ
പുറത്തേക്കു നോക്കി
കരിയും മെഴുക്കും പുരണ്ട
ഒരു നനഞ്ഞ കുട
അപ്പോഴും
വെയിലിനെ സ്വപ്നം കണ്ടു.
കുടകള്‍ കഥപറയുന്നോ?
ReplyDeleteമണ്ണിലും,ചെളിയിലും പോയ്ച്ചാടും ചില പുള്ളിക്കുടകൾ.
ReplyDeleteനല്ല കവിത.
ശുഭാശംസകൾ....
നിവര്‍ത്തിനോക്കുന്നില്ല അതിനെയാരും..
ReplyDeleteകുടകളുടേതന്നല്ല...മനുഷ്യരുടെ ഗതിയും ഇതു തന്നെ..
ReplyDeleteവീട്ടമ്മ എന്ന കുടക്ക് ആര് തണല് പകരും
ReplyDeleteകവിതകളുടെ ഒരു വർഷക്കാലം തന്നെയാണല്ലോ ഇവിടെ അല്ലേ ഭായ്
ReplyDelete